രാവിലെ
കോഴി കൂവിയില്ല.അല്ല..അതിനെയാണ് ഇന്നലെ ഫ്രൈ ചെയ്തു വലിച്ചടിച്ചത്
.എഴുന്നേറ്റു നോക്കുമ്പോൾ താഴെ കിടന്നുറങ്ങുന്നു രാജപ്പൻ ..വിളിച്ചപ്പോൾ
അവൻ കലിപ്പിച്ചു പറഞ്ഞു
"ഇന്നലെ രാത്രി നിന്റെ പ്രേമാക്രമണം സഹിക്കാൻ വയ്യാതെ ഞാൻ നിലത്തു കിടന്നതാ "
"സോറി അളിയാ ഒറക്കത്തിൽ അല്ലേ "
"അല്ലേൽ അടിച്ചു പല്ല് ഞാൻ നിലത്തിട്ടെനേ "അത് പറയുമ്പോൾ രാജപ്പന്റെ മുഖത്ത് ഒന്നര ലോഡ് പുഛം വാരി വിതറിയിരുന്നു .
============================================================
പിന്നത്തെ 10 മണിക്കൂർ പതിവ് ക്ലീഷേ കൾ .ദക്ഷിണ
,മണ്ഡപത്തിലേക്കുള്ള യാത്ര ,കാൽ കഴുകൽ,തകിൽ മേളം,കുരുക്കിടൽ,മാലയിടൽ
,പുഞ്ചിരി മത്സരം ,അഭിനയം,തീറ്റ ,പിന്നെയും അഭിനയം,മടക്കയാത്ര ,അതിനു മുൻപ്
കരച്ചിൽ ,വിളക്ക് കൊളുത്തി ഗൃഹ പ്രവേശം ,പഴം തീറ്റ ,പാലുകുടി,തുടങ്ങിയ
പതിവ് കലാപരിപാടികൾ അരങ്ങേറി .
============================================================
ആ
മുഹൂർത്തം അണയുകയായി ....ദാസപ്പന്റെ നെഞ്ഞിടിപ്പ് കൂടി കൂടി
വന്നു.വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ് .തനിക്കുണ്ണാൻ വിളമ്പി
വെച്ചിരിക്കുന്ന സദ്യക്ക് ആക്രാന്തം കാണിക്കാതിരിക്കാൻ ദാസപ്പൻ പ്രത്യേകം
ശ്രദ്ധിച്ചു .മുറിയിൽ കയറുന്നതിനു മുൻപ് മാര്യേജ് കൗൻസലിങ്ങിന്റെ പാഠങ്ങൾ
റീവൈസ് ചെയ്തു.ശിഹാബിക്കയുടെ ഉപദേശങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ചു .മുഷ്ടി
ചുരുട്ടി മനസ്സിൽ പറഞ്ഞു "ടേക്ക് ഇറ്റ് ഈസി മാൻ ...യു കാൻ ടു ഇറ്റ്."
അവൻ മുറിക്കുള്ളിൽ കടന്നു .കവറിലിട്ടു കട്ടിലിനടിയിൽ വച്ചിരുന്ന
ആപ്പിൾ ,ഓറഞ്ച് ,മുന്തിരി ഇവ എടുത്ത് നല്ലൊരു കംപോസിഷനിൽ പാത്രത്തിൽ
സെറ്റ് ചെയ്തു.ഒറ്റ ഡാഷ് മക്കളും കാണാതെ ഇതിവിടെ എത്തിക്കാൻ ഞാൻ പെട്ട പാട്
.മുല്ലപ്പൂ പിന്നെ എടുക്കാം .പാൽ അവൾ കൊണ്ടുവരുമായിരിക്കും .കൊടുത്തു
വിടാൻ അമ്മയോട് പറയണോ?.ഛെ വേണ്ട ചീപ് ആവില്ലേ .പല വിധ ചിന്തകൾ അസ്ത്രങ്ങൾ
പോലെ ദാസപ്പന്റെ മസ്തിഷ്കത്തിൽ മിന്നി മറഞ്ഞു .
അവളുടെ കൊലുസിന്റെ നാദത്തിനായി അവൻ കാതു കൂർപിച്ചു
.വ്രീളാവിവശയായി മാൻപേടയെ പോലെ അവൾ വരും.ഇപ്പോൾ .അവൻ രോമാഞ്ച പുളകിതനായി
.ദാസപ്പൻ മന്ദസ്മിതം തൂകി .
"ഡാ " അവൻ ഞെട്ടി ..ഭാര്യ എന്നെ ഡാ ന്നാ ? ഓ അല്ല ഫ്രണ്ട് ആണ് .
"ഒരു 200 ബക്ക്സ് താടാ .ഒള്ള ബൂസ് എല്ലാം നിന്റെ അങ്കിൾസ് അടിച്ചു തീർത്തു .പിന്നേം ഒരു ഫുൾ ചോദിക്കുവാ."
വേഗം
ഒഴിവാക്കണം എന്ന് കരുതി പേഴ്സ് എടുത്തു.500 എ ഉള്ളൂ.അതും പിടിച്ചു പറിച്ചു
അവൻ സ്ഥലം വിട്ടു.സാരമില്ല പോട്ടെ.ഇപ്പോൾ അതല്ലല്ലോ കാര്യം.
മണി 10.എന്താ വരാത്തത് .ബന്ധുക്കളുടെ പരിച്ചയപെടൽ ഇത് വരെ തീർന്നില്ല .പണ്ടാരം .
ഫോണ്‍
ബെല്ലടിക്കുന്നു .എന്ത്?ഓഫ് ചെയ്തു വച്ച ഒഫീഷ്യൽ ഫോണ്‍ ഏതു മറ്റവൻ ആണ്
ഓണ്‍ ചെയ്തത്?നോക്കിയപ്പോ ഒരു കോണ്ട്രാക്ടർ ക്ലയന്റ് ആണ് .
ഇതേ സമയമാണ് വാതിലിൽ മുട്ട് കേട്ടത് .ഈശ്വരാ എന്തൊരു മുടിഞ്ഞ
റ്റൈമിംഗ് .കസിൻ സിസ്റ്റെർസ് എല്ലാരും കൂടി കൂട്ടച്ചിരിയോടെ അവളെ
അകത്തേയ്ക്ക് തള്ളി വാതിലടച്ചു .ദാസപ്പൻ ഫോണ്‍ കട്ട് ചെയ്തു.
ഇതാ തന്റെ സ്വപ്നരാജകുമാരി ...അവൻ മൊഴിഞ്ഞു...
"വരൂ.."
ഉടനെ ഫോണിൽ നിന്നും "എപ്പോ വരണം ദാസപ്പാ?"
പണ്ടാരം.കട്ട് ചെയ്യാൻ ഞെക്കിയ സ്വിച്ച് മാറിപ്പോയി .കാൾ റിസീവ് ആയി.
പെണ്‍കുട്ടി ചിരിച്ചു.അവൾ നടന്നു കട്ടിലിൽ ചെന്നിരിന്നു .
"1 മിനിറ്റേ "ദാസപ്പൻ അവളോട് പറഞ്ഞു.
ഫോണിൽ കണ്ട്രാക്ക് .പച്ച തെറിയാണ് വായിൽ വന്നത്.അത് മൊത്തം വിഴുങ്ങി കണ്ട്രോൾ തിരിച്ചു പിടിക്കാൻ ദാസപ്പൻ പണിപെട്ടു .
അയാൾക്ക് നാളെ കോണ്‍ക്രീറ്റ് ആണ് പോലും.ഡൌട്ട്സ് ഉണ്ട് പോലും.പന്നൻ .
അമ്മക്ക് പ്രസവ വേദന മോൾക്ക് വീണ വായന .
പിന്നത്തെ
1 മണിക്കൂർ ആ പെണ്‍കുട്ടിക്ക് സിമന്റ് മിക്സിങ്ങിലും കമ്പി കെട്ടലിലും
സാമാന്യം ഇന്ഫോർമേറ്റിവ് ആയ ക്ലാസ് കിട്ടി.കല്യാണ ദിവസത്തിന്റെ ക്ഷീണത്തിൽ
അവൾ ചാഞ്ഞു ,മയങ്ങി.
കാൾ കട്ട് ചെയ്തു ദാസപ്പൻ ഫോണ്‍ എടുത്തു ഒറ്റ ഏറു എറിഞ്ഞില്ല ...പക്ഷെ ബാറ്റെരി ഊരി മാറ്റി .
ദാസപ്പൻ തന്റെ പ്രിയതമയെ നോക്കി.തളർന്ന തനുവോടെ മയങ്ങുന്ന സഖിയുടെ അരികിലേക്ക് അവൻ നടന്നു.
പുറത്തു സ്മാളടി തകർക്കുന്നു .
"പൂത്തു നിക്കണ പാലമരത്തിൽ
മൂങ്ങ മൂന്ന് ചിലക്കുമ്പോൾ തൂങ്ങി മരിക്കും ഞാനിന്നു തൂങ്ങി
മരിക്കും"പണ്ടാരം അയാൾക്ക് പാടാൻ കണ്ട ഒരു പാട്ട് .അടിച്ചു കൊണ്സ് ആയി
അയല്പക്കക്കാരൻ റൂമിൻറെ തൊട്ടടുത്തുള്ള തെങ്ങിൻറെ തടത്തിൽ ഒറ്റയ്ക്കിരുന്നു
ഓരിയിടുകയാണ് .ശവം .ദാസപ്പൻ ഒരു ആപ്പിൾ കയ്യിലെടുത്തു ഉന്നം
പിടിച്ചു.കൊടുത്താൻ ഒരു കീറ് അവന്റെ തലയ്ക്കു തന്നെ.ഒരു ഞെരുക്കത്തോടെ അയാൾ
തെങ്ങിൻ തടത്തിലേക്കു വെട്ടിയിട്ട കരിക്കിൻ കുല പോലെ മറിഞ്ഞു വീണു.
ദാസപ്പൻ തിരിഞ്ഞു കട്ടിലിലേക്ക് നോക്കി .ഒരിക്കലും ഒരു
പെണ്‍കുട്ടിയെയും ഇത്ര അടുത്ത് കണ്ടിട്ടില്ല .അരിച്ചിറങ്ങിയ നിലാവെട്ടത്തിൽ
അവൾക്കു അഭൗമമായ സൗന്ദര്യം ഉള്ളതായി അവനു തോന്നി . ഹാച്ചിട്ട പോലെ
ഇടതൂർന്ന അവളുടെ മുടിയിലെ മുല്ലപ്പൂക്കളുടെ ഗന്ധം അവനെ ഉന്മത്തനാക്കി
.അവൻറെ കണ്ണും കരളും അവളിലേക്ക് സൂമിൻ ചെയ്തു.അവളുടെ അരികിലേയ്ക്ക്
നടക്കുമ്പോൾ അവൻ മനസ്സിൽ പലവട്ടം ctrl +s അടിച്ചു .ഒരിക്കലും നഷ്ടപെടരുത്
.എന്നേയ്ക്കും ഇവൾ എന്റേത് .സേവ് ചെയ്തു കരുതി വെക്കണം മരണം വരെ .അത്
പോരാഞ്ഞു file save as അടിച്ച് bestest friend എന്ന് കൂടി ഒരു എക്സ്ട്രാ
കോപ്പി സേവ് ചെയ്തു .അത് ലൈഫിന്റെ ഫോൾടെറിൽ സേവ് ചെയ്തു വച്ചു .
മണി 12.അവൻ അവളുടെ അടുത്ത് ചെന്ന് വിളിച്ചു.
'മോളേ
എണീക്ക് "ക്ഷീണത്തോടെ അവൾ കണ്ണ് തുറന്നു .പുഞ്ചിരിച്ചു.അതിന്റെ വശ്യതയിൽ
അവൻ സ്വയം മറന്നു.അവളുടെ കരം ഗ്രഹിച്ച് ദാസപ്പൻ മന്ദസ്മിതം തൂകി.
ഠക് ഠക് ഠക്.....വാതിലിൽ ആരോ ഉറക്കെ തട്ടുന്നു
"മോനെ ഒന്ന് വാതിൽ തുറന്നേ".അമ്മയാണ്.
പണ്ടാരം ഈ നേരത്തിനി എന്താണാവോ?
"ദേ ആരാ വന്നേക്കണ തെന്നു നോക്കിയേ ?'
"ആരാ അമ്മെ?"
"നീ തുറക്ക്"
വാതിൽ തുറന്നു നവദമ്പതികൾ പുറത്തിറങ്ങി.
"ങേ സാറോ ?"
പുറത്തു
കാസിം സാറും ,ഹബീബും,ഖാലിദും അബ്ദുവും ഷിഹാബും ഇതിന്റെ എല്ലാത്തിന്റെം
ഭാര്യമാരും പിള്ളേരും കുന്തോം കുറുവടീം എല്ലാം കൂടെ പത്തിരുപത്തിനാല് പേര് .
"ആടാ നിന്റെ കല്യാണത്തിന് മിനിങ്ങാന്നെ പുറപ്പെട്ടതാണ്
,സൈറ്റിൽ കേറി ,ഭക്ഷണമൊക്കെ കഴിച്ച് കക്കൂസിലൊക്കെ പോയി ഇവിടെ എത്തിയപ്പോൾ
സമയം ഇതായി.നിനക്ക് ബുധിമുട്ടായോ?"
"ഹേയ് എന്ത് ബുദ്ധിമുട്ട്?"
"എന്തായാലും കണ്‍ഗ്രാറ്റ്സ് .happy married life and welcome to the club ."
ഉവ്വ് ഉവ്വ ദാസപ്പൻ മനസ്സിൽ പറഞ്ഞു .പുറത്തു 100 w പുഞ്ചിരി തൂകി .
"സർ കഴിച്ചോ?"
"ഇല്ല .സാരമില്ലെടാ"
"ഇല്ല അത് പറ്റില്ല സർ കഴിക്കണം ".വീട്ടുകാരും ഏറ്റുപിടിച്ചു .
ഇത്രേം ബുദ്ധിമുട്ടി ഇത്ര ദൂരം വന്നതല്ലേ എന്തേലും കഴിക്കണം .
"എന്നാ നീ കൂടെ കമ്പനി താ.ആ കുട്ടിയേയും വിളിക്ക്." എന്നായി അതിഥികൾ.
"ഓ ആയിക്കോട്ടെ" ദാസപ്പന്റെ കാറ്റു പോയി
പിന്നത്തെ
2 മണിക്കൂർ തീറ്റ,പരിചയപ്പെടൽ,സ്ഥിരം കൂതറ കളിയാക്കൽ വിറ്റുകൾ ,പണ്ടത്തെ
കഥ പറയുമെന്ന ഭീഷണികൾ ,ഫെയ്ക്ക് പുഞ്ചിരികൾ,അട്ടഹാസങ്ങൾ ,കുട്ടികളുടെ
കരച്ചിൽ ,യാത്ര പറയൽ തുടങ്ങിയ കലാപരിപാടികളാൽ മുഖരിതമായി.
============================================================
മണി
2;30 .എല്ലാരേയും യാത്രയാക്കി തിരിച്ചു റൂമിൽ ചെന്ന ദാസപ്പൻ കണ്ടത്
ചുരുണ്ട് കൂടി പുതച്ചു കിടന്നുറങ്ങുന്ന ഭാര്യയെയാണ് .reality strikes hard
.It sucks .'ഉറക്കം വന്നാൽ ഏതു പെണ്ണും പോത്തിനെ പോലെ ' എന്നാ സിനിമ
പാട്ട് അവൻ ഓർത്തു .
കട്ടിലിൽ ശരീരം തൊട്ടതി നും രാവിലെ 6 മണിക്ക് വാതിലിൽ മുട്ട് കേട്ടതിനും ഇടയിൽ സമയത്തിന്റെ പാച്ചിൽ അവൻ അറിഞ്ഞു പോലുമില്ല .
കുളിയൊക്കെ കഴിഞ്ഞു നിന്ന പെണ്ണാണ് വാതിൽ തുറന്നത്
"വേഗം കുളിച്ചു വാ മോനെ.നിന്നോട് ഒരു കാര്യം പറയാനുണ്ട് "ചായ ഗ്ലാസ്സുകൾ കുട്ടിക്ക് കൈമാറിക്കൊണ്ട് അമ്മ പറഞ്ഞു
"ശരിയമ്മേ "
വേഗം കുളി കഴിഞ്ഞു പുറത്തു വന്നു
ദാസപ്പൻ .രാവിലെ പല്ല് തേക്ക്യേം കുളിക്ക്യേം ഒക്കെ ചെയ്യുന്നവനെന്നു
പുതുപെണ്ണിനു തോന്നിക്കോട്ടെ .ഫസ്റ്റ് ഇമ്പ്രെഷൻ ...ഏതു ?
നനഞ്ഞ മുടിയും നറുംവാസനയും നിറദീപത്തിൻറെ കാന്തിയും.... ഹൈ... പുറം തിരിഞ്ഞു
നില്ക്കുന്ന കുട്ടിയുടെ അടുത്തേയ്ക്ക് അവൻ നടന്നു.തൊട്ടു തൊട്ടില്ല എന്ന
ദൂരത്തെത്തിയപ്പോൾ വാതിൽ തുറന്നു അമ്മ അകത്തു വന്നു .അമ്മയും ചമ്മി
ദാസപ്പനും ചമ്മി
'എന്താ അമ്മേ പറയാന്നു പറഞ്ഞത് ?"ദാസപ്പൻ ചോദിച്ചു
'ഇന്നേക്ക്
41 ദിവസം വ്രതമെടുത്ത് നീ ശബരി മലക്ക് പോണം .അമ്മൂമ്മ നേർന്നതാ .ഇതാ ഈ
മാല പൂജാമുറീടെ മുന്നീന്ന് ഇട്ടോളൂ .നല്ലോണം പ്രാർത്ഥി ക്കണേ"
ചെയ്തു വച്ച വർക്ക് മുഴുവൻ സ്റ്റോർ ചെയ്ത ഹാർഡ് ഡിസ്ക് ക്രാഷ്
ആയ പോലെ തകർന്നു നില്ക്കുകയാണ് നമ്മുടെ കഥാനായകൻ .മനസ്സിൽ തള്ളി വന്ന
വികാരങ്ങളെ അണ പൊട്ടിയൊഴുക്കാൻ അറിയാവുന്ന ഭാഷകളിലെയൊന്നും തെറികൾ
മതിയാവുന്നില്ല .തല കറങ്ങുന്ന പോലെ.കണ്ണില ഇരുട്ട് കയറുന്നു."സ്വാമിയേ "
അവൻ ഉറക്കെ വിളിച്ചു.ബാക്കിയുള്ളവർ കൂടെ വിളിച്ചു "ശരണമയ്യപ്പാ "ദാസപ്പൻ
മാലയിട്ടു.
"മോനേ ഇന്നലത്തെ തിരക്കിൽ നീ പായസം കുടിചില്ലല്ലോ .ഇത്തിരി എടുക്കട്ടെ?"
"അമ്മ
ഒരു കാലിക്കുപ്പിയെടുത്തു പായസം നിറച്ചു ഒരു കൊർക്കിട്ടു അടച്ചു മുറ്റത്തെ
തെങ്ങിന്റെ ചോട്ടിൽ കുഴിച്ചിട്ടേക്ക് .ഞാൻ 41 ദിവസം കഴിഞ്ഞു മലക്ക് പോയി
വന്നിട്ട് കേറ്റിക്കോളാം .
എന്നിട്ടും അവന്റെ വിഷാദം ആർക്കും മനസ്സിലായില്ല .
============================================================